1973 മുതല് 1979 വരെ കോഴിക്കോട് താമസിച്ച് സേവനമനുഷ്ഠിച്ച ഇവര് എസ്പി ആയാണ് വിരമിച്ചത് . ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ 1973ൽ കോഴിക്കോട്ടു വന്നെങ്കിലും ഇവിടെ കേസെടുക്കാനുള്ള അധികാരം കിട്ടിയത് 1974ൽ മാത്രമാണ്.
ആദ്യ കാലങ്ങളിൽ പൊലീസ് സേനയിൽ എസ്ഐ ആയി വനിതകളെ നേരിട്ടു നിയമിക്കുന്ന രീതി ഇല്ലായിരുന്നു, കോൺസ്റ്റബി ളായും മറ്റും സേനയിലെത്തിയവർ ഉദ്യോഗ ക്കയറ്റം നേടിയാണ് എസ്ഐ ആകുന്നത്. പിന്നീട് എസ്ഐ ആയി ജോലിക്ക് അപേക്ഷി ക്കുന്നതിനു സ്ത്രീകൾക്കും അവസരം നൽകി ഉത്തരവിറങ്ങി. അങ്ങനെ 2019 ൽ, വനിതകൾ കൂടി ഉൾപ്പെട്ട എസ്ഐമാരുടെ ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കിയിറങ്ങി. 121 എസ്ഐമാരിൽ 37 വനിതകളാണ് ഉൾപ്പെട്ടത്.
എസ്ഐ ട്രെയ്നിങ് കാലത്തു പുരുഷന്മാർ ക്കൊപ്പം തന്നെയാണു പരിശീലനം. അതിൽ സ്ത്രീയെന്ന പരിഗണന ഇല്ല. തീവ്രവാദം നേരിടുന്നതിനുള്ള പ്രത്യേക കമാൻഡോ ട്രെയ്നിങ് അടക്കം നേടിയ ശേഷമാണു ബാച്ച് പാസ് ഔട്ട് ആകുന്നത്. ഡ്യൂട്ടിയിലും ആൺപെൺ വേർതിരിവില്ല .പൊലീസ് അക്കാദമിയിൽ നിന്ന് ‘അടിയും തടയും’ മാത്രമല്ല, ഡ്രൈവിങ്ങും പരിശീലിപ്പിക്കുന്നുണ്ട് . സേനയിൽ കഴിയുന്നത്ര വനിതകൾ ബുള്ളറ്റ് ഓടിക്കാൻ പഠിക്കണമെന്നാണ് നിർദേശം .
പൊലീസ് അക്കാദമിയിൽ പരിശീലനത്തിന്റെ ഭാഗമായി ടൂവീലറും ഫോർവീലറും പഠിപ്പിച്ചു ലൈസൻസ് എടുപ്പിക്കും. പക്ഷേ, അതിൽ ബുള്ളറ്റ് പെടില്ല. കുറച്ചുകൂടി ഭാരമുള്ള, അങ്ങനെ മെരുങ്ങാത്ത ബുള്ളറ്റിനെ കൈകാര്യം ചെയ്യാൻ തക്ക സ്കില്ലുള്ളവരെ തിരഞ്ഞെടുത്ത് സ്പെഷൽ ടീമുണ്ടാക്കും.
ഇന്ന് കേരള പൊലീസിൽ നിന്നു ‘വനിത പൊലീസി’നെ ഒഴിവാക്കിയിട്ടുണ്ട്. ഞെട്ടേണ്ട, ഔദ്യോഗിക സ്ഥാനങ്ങൾക്കു മുന്നിൽ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതിയാണു അവസാനിപ്പിച്ചത്. പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണു ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പക്ഷേ, പലർക്കും അവരിപ്പോഴും വനിത പൊലീസ് തന്നെയാണ്. വനിത പൊലീസിനെ അങ്ങനെ വിളിക്കാൻ പാടില്ലെങ്കിലും വനിത പൊലീസ് സ്റ്റേഷനെ അങ്ങനെ വിളിക്കാതിരിക്കാനാകില്ല.
ആദ്യകാലത്തു സ്ത്രീകൾ തന്നെ പ്രതിസ്ഥാന ത്തു വരുന്ന കേസുകളാണു പരിഗണിച്ചിരുന്ന തെങ്കിൽ ഇപ്പോൾ അതു മാറി .ഒരു എസ്ഐ യും ആറ് എഎസ്ഐമാരുമുൾപ്പെടെ 30 പൊലീസുകാരുണ്ട് ഇന്ന് കോഴിക്കോട് സ്റ്റേഷനിൽ . പിങ്ക് പൊലീസിന്റെ മൂന്നു വണ്ടികളും ഹെൽപ് ലൈനും സദാ സജീവം. സ്ത്രീകൾ പരാതിക്കാരായ എല്ലാത്തരം കേസുകളും പരിഗണിക്കും . ഗാർഹിക പീഡനം മുതൽ അടിപിടി കേസു വരെ ഇ പ്പോൾ മുന്നിലെത്തുന്നു.
കടപ്പാട്
admin bpp